Tuesday, May 8, 2007

ചിന്നമ്മ അഥവാ പരാതിപെട്ടി.


ചിന്നമ്മ അഥവാ പരാതിപെട്ടി.

തലകെട്ടു കണ്ട് അമ്പരക്കണ്ടാ. ആരാണിതെന്നു!

നിരവധി ഇന്ത്യാക്കരെ പോലെ മാലെയില്‍ അദ്ധ്യാപക ജോലിക്കു വന്ന ഒരു എക്സ്പാട്ട്രിയേട്ട് റ്റീച്ചര്‍.

ഞാന്‍ ചിന്നമ്മയെ കാണുന്നതു ഒരു ഞായറാഴ്ച്ചയാണു. ഞാന്‍ താമസിക്കുന്ന മുറിയിലേക്കു ഒരു സുഹൃത്തിന്റെ ഒപ്പം വന്നതാണു ചിന്നമ്മ. സുഹൃത്തിനു എന്റെ മുറിയില്‍ ഇടം കിട്ടുമോ എന്നറിയണം. ഞാന്‍ തനിച്ചായിരുന്നു ഇതു വരെ താമസം.

മാലെയില്‍ ഏറ്റവും വല്യ പ്രശ്നം, സ്ഥല പരിമിതി തന്നെയാണു.


ദൂരെ നാട്ടില്‍ നിന്നും ഒരു ജോലി, നല്ല ശമ്പളം എന്ന മോഹവും ആയി വരുന്ന ഏതൊരു ശരാശരി മലയാളിക്കും ഇന്ത്യാക്കാരനും നേരിടേണ്ടി വരാവുന്ന പ്രശ്നം.

ആകെ ഒരു പപ്പട വട്ടത്തില്‍ കിടക്കുന്ന ഒരു ചെറിയ ദ്വീപ്. സസൂക്ഷ്മം പറഞ്ഞാല്‍ 1.7 കി മീ നീളവും, 1 കി മീ വീതിയും ഉള്ള ഒരു പപ്പടം, (ജന സാന്ദ്രത ആണെങ്കിലോ, 48,007/km² ).

ഇവിടെ താമസിക്കാന്‍ കാക്ക തൊള്ളായിരം ജനങ്ങളും. എല്ലായിടവും വീടുകള്‍, വീടുകള്‍..

ആദ്യമായി മാലെയില്‍ വരുമ്പോള്‍ എല്ലാവരും നേരിടുന്ന പ്രശ്നം താമസിക്കാന്‍ ഒരിടം കണ്ടെത്തുക എന്നതു തന്നെ ആണു.വീട് എന്നു പറയാന്‍ പറ്റില്ല.. ഒരു മുറി കിട്ടിയാല്‍ ഭാഗ്യം. അങ്ങനെ ജിഷ എന്ന എറ‍ണാകുളത്തുകാരി മുറി അന്വേഷിച്ച കൂട്ടത്തില്‍ ആരോ വിവരം കൊടുത്തു, ഞാന്‍ തനിച്ചാ താമസം, ചിലപ്പോള്‍ അവിടെ കിട്ടിയേക്കാം തലചായിക്കാനൊരിടം.

ഞാന്‍ ആണെങ്കില്‍ ധര്‍മ്മ സങ്കടത്തില്‍, ജൂണ്‍ ഒന്നാം തീയതി മുതല്‍ ജ്യോതി വരും എന്നു പറഞ്ഞു ഉറപ്പിച്ചിട്ടുള്ളതാണു, അപ്പൊ ജിഷ???,

രണ്ടെന്നു കരുതിയതു ഇനി മൂന്നെന്നു, കരുതാം.

ആ ഒരു ഉറപ്പില്‍ ജ്യോ യെ വിളിച്ചു കാര്യം അവതരിപ്പിച്ചു,, ജ്യോ, സമ്മതിച്ചു,
എന്തായാലും കൂടെ കൂടിക്കോളാന്‍ പറഞ്ഞു.

ആകെ ഒരു കുഞ്ഞി മുറി, കുഞ്ഞി കട്ടില്‍, ഒരു കുഞ്ഞി അലമാര, ഒരു കുഞ്ഞി മേശ ഇത്രയും ആണു ഉള്ളതു മുറീയില്‍, ഉള്ള സ്ഥലത്തു ഓണം പോലെ എന്നു ജിഷ പറഞ്ഞുറപ്പിച്ചു.

ചിന്നമ്മയ്ക്കു വേറെ ഒരു ദ്വീപില്‍ ആണു പോകേണ്ടതു. സീ ഫ്ലൈറ്റിനു കാത്തു ഗസ്റ്റ് ഹൌസില്‍ തല്‍ക്കാലം താമസം.

എന്നെ കണ്ട പാടെ ചിന്നമ്മ ആര്‍ത്ത് അലയ്ക്കാന്‍ തുടങ്ങി, " ഈ തെലുങ്കരെ വിശ്വസിക്കരുതു, എനിക്കു ഗ്രേഡ് 12 കിട്ടിയതാ, അവരു തട്ടി എടുത്തു" ഞാന്‍ എങ്ങനെ പ്രൈമറി എടുക്കും? എനിക്കു അവരെ ശരിയാക്കണം "എന്നൊക്കെ എണ്ണി പെറുക്കാന്‍ തുടങ്ങി.

കാര്യം മനസ്സിലാവാതെ, ഞാന്‍ ജിഷയെ മിഴിച്ചു നോക്കി, സംഭവത്തിന്റെ കിടപ്പു ഏതാണ്ട് ഇങ്ങനെ എന്നു എനിക്കു ജിഷ പറഞ്ഞു മനസ്സിലായി.

ചിന്നമ്മക്കു കിട്ടിയ ദ്വീപിലെ പോസ്റ്റിങ് , കൂടെ ഉണ്ടായിരുന്ന രണ്ട് തെലുങ്കര്‍ റ്റീച്ചേഴ്സ് മാറ്റി മറിച്ചു, അവിടെക്കു പോസ്റ്റിങ് വേറെ ആരോ നേടി എടുത്തു, ഇനി ചിന്നമ്മക്കു വേറെ ഏതോ ദ്വീപില്‍ പോണം.

അതിന്ന്റെ അരിശം അതു എല്ലാവരോടും എണ്ണി പെറുക്കി പറയുന്നു...

" അയ്യയ്യോ, എനിക്കു എന്തു ചെയ്യണം എന്നു അറീയില്ല, നമ്മള്‍ എങ്ങനെ ദ്വീപില്‍ പോവും? എയര്‍ പോര്‍ട്ടില്‍ തന്നെ പോവണോ? നമ്മളെ കൊണ്ട് വിടാന്‍ ആരെങ്കിലും വരുമോ?"

ഒരു നൂറൂ കൂട്ടം സംശയങ്ങള്‍.

ആകെ ഒരു വെകിളി. തെലുങ്കരെ കിട്ടിയാല്‍ പച്ചക്കു വിഴുങ്ങും, ആ പരുവത്തില്‍ ആണു ഇപ്പോള്‍ ചിന്നമ്മ.

എന്തു പറഞ്ഞു കൊടുത്തിട്ടും ചിന്നമ്മക്കു സമാധാനമാവുന്നില്ല.

ഞാന്‍ ആവതു പറഞ്ഞു നോക്കി. "ഏതു ദ്വീപായാലും സ്കൂള്‍ തന്നെ താമസം ഒക്കെ തരും, മാലെയ് പോലെ അല്ല, ദ്വീപുകളിലെ സ്കൂളുകള്‍, നല്ല സ്നേഹമായിരിക്കും നാട്ടുകാര്‍. മാലെയ് പോലെ ചിലവേറിയ സ്ഥലമല്ല, കിട്ടുന്നതു സമ്പാദിക്കാന്‍ പറ്റും... "

തലക്കിട്ടു രണ്ട് തല്ലും കൊടുത്തു സ്വതസിദ്ധമായ പാലാ ഭാഷയില്‍ ചിന്നമ്മ.

" എന്നാലും ഞാന്‍ മഹാരാഷ്ട്രയില്‍ പ്ലസ് റ്റൂ എടുത്തിരുന്ന ഞാനാ, ഇവിടെ വന്നു പ്രൈമറീ എടുക്കാന്‍ പോണെ.. " എന്റെ എല്ലാ വിജ്ഞാനവും പോവും, എല്ലാം പ്രൈമറി കുട്ടികള്‍ക്കു ഇംഗ്ലീഷ് പറഞ്ഞു കൊടുത്തു എന്തു നേടാന്‍?"

ഞാന്‍ പറഞ്ഞു, " ചിന്നമ്മേ, ടെന്‍ഷന്‍ ഇല്ല, ഗ്രേഡ് 12 ഇല്‍ ക്ലാസ് എടുക്കുന്ന റ്റീച്ചര്‍മാരു മുള്ളില്‍ ചവിട്ടിയ പോലെ ആണു ഒരോ ദിവസവും കഴിച്ചു കൂട്ടുന്നതു. കാരണം, റിസള്‍ട് മോശം ആയാല്‍ കുട്ടികള്‍ ഉഴപ്പിയതല്ല, റ്റീച്ചര്‍മാരുടെ കഴിവു കേട് എന്നു ഒക്കെ ആവും പറയുക, ചിന്നമ്മ രക്ഷപെട്ടു, എന്നു കരുതിയാ മതി.. "

ആരു കേള്‍ക്കാന്‍?

ഏണ്ണീ പെറുക്കി, പതം പറഞ്ഞു ചിന്നമ്മ അതാ, നിലവിളിക്കുന്നു

തിങ്കളാഴ്ച വൈകുന്നേരം ജിഷ രണ്ട് പെട്ടി ഒക്കെ തൂക്കി, ഫെയാറിയില്‍ താമസത്തിനെത്തി...
ചിന്നമ്മ ഗസ്റ്റ് ഹൌസില്‍ തന്നെ.. ഇനിയും സീ പ്ലെയിനിന്റെ റ്റിക്കറ്റ് എത്തിയിട്ടില്ല.

ഒടുവില്‍ ചിന്നമ്മക്കു പോകേണ്ട ദ്വീപ് സീനു അട്ടോള്‍ എന്നോ മറ്റോ അറിഞ്ഞു...

ചൊവാഴ്ച്ച് വൈകുന്നേരം, ജിഷ വെറുതെ ഒന്നു ചിന്നമ്മയെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍ വിളിച്ചു.

ജിഷ കണ്ണു നിറച്ചു ചിരിച്ചു മറിഞ്ഞു,,

ഞാന്‍ ആകാംഷാ ഭരിതയായി ജിഷയുടെ മുഖത്തേക്കു നോക്കി......

ചിന്നമ്മ തിങ്കളാഴ്ച്ച വൈകിട്ടു 8.30 ക്കു തന്നെ സീ പ്ലൈനില്‍ കയറീ സീനു അട്ടോളില്‍ എത്തി അത്രെ.
തനിയെ റ്റാക്സി പിടിച്ചു, ഐയര്‍പോര്‍ട്ട് അയലന്റില്‍ എത്തി, അവിടെ നിന്നും സീ പ്ലൈയിന്‍ പിടിച്ചു, സീനു അറ്റോളില്‍ എത്തിയപ്പൊള്‍ സമയം എതാണ്ട് 4 മണി,

ചിന്നമ്മയുടെ ഭാഷ്യം ഇതാ,, ഇങ്ങനെ

" ഞാന്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍, സ്കൂളില്‍ നിന്നും എന്നെ വിളിക്കാന്‍ ഒരു ആള്‍ വന്നിരുന്നു, പ്രിന്‍സിപ്പല്‍ കൊടുത്ത നമ്പര്‍ തെറ്റായിരുന്നു, അതു കൊണ്ട് അയാള്‍ ആരാ എന്നു എനിക്കു, ഞാന്‍ ആരാ എന്നു അയാള്‍ക്കും മനസിലായില്ലാ. കോറെ നേരം അവിടേ നിന്നപ്പോള്‍, ഒടുവില്‍ ഒരു ഉള്‍വിളീയുടെ ബലത്തില്‍ തിരിച്ചറിഞ്ഞു എന്നെ അയാള്‍, " പെട്ടിയും തൂക്കി അങ്ങേരുടെ പിന്നാലെ ഒടുവില്‍, എനിക്കു താമസിക്കാനുള്ള വീട്ടില്‍ കൊണ്ട് എത്തിച്ചു,, എടീ, ആ വീട്ടിലെ സ്ത്രീക്കാണെങ്കില്‍, കൈ കാലുകളില്‍ വിരലൊന്നുമില്ല, ,, കണ്ടാ തന്നെ ഒരു ഭൂതം പോലെ.. ആ ഭൂതം എന്നെ രാവിലെ ഒന്നിലെ പിള്ളാരെ സ്കൂളീല്‍ വിടുന്ന പോലെ കൊണ്ട് ജോയിന്‍ ചെയ്യാനുള്ള സ്കൂളില്‍ ആ‍ക്കി.... തിരിച്ചു വരുന്ന വഴി അടുത്ത ഒരു കടയിലെ മലയാളി ചെക്കന്‍ പറഞ്ഞു അത്രെ, ആ ഭൂതത്തിനോട് ഞങ്ങള്‍ ആരും മിണ്ടാറേ ഇല്ല എന്നു.. പിന്നെ ആ ഭൂതം പറയുവാ, "എനിക്കിത്തിരി വട്ട് ഉണ്ടെന്നു,, "

" ഞാന്‍ ആ വട്ടത്തി ഭൂതത്തിന്റെ ഒപ്പം എങ്ങനെ കഴിയും? എനിക്കു മേലായേ..."

( ചിന്നമ്മക്കു ദിവേഹിയും, ഭൂതത്തിനു ഇംഗ്ലീഷും അറീയില്ല, പിന്നെ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്തു എന്നതു എനിക്കും ജിഷക്കും അജ്ഞാതം... )

{എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഇതു മാതിരി ആയിരിക്കാമെന്നു........ പഞ്ചാബി ഹൌസിലെ ദിലീപിന്റെ ഭാഷ പോരെ ...ജബാ...ജബാ...}

ആയിരിക്കാമെന്നു ഞാന്‍ സമാധാനിച്ചു.. വേറെ വഴി ഇല്ലല്ലോ?)

ഇതിനിടയില്‍ ആ സ്കൂളിലും ചെന്നു പരാതി കെട്ട് അഴിച്ചെന്നു പറഞ്ഞു, പ്ലസ് ടൂ വില്‍ ക്ലാസ് കിട്ടിയില്ല , പ്രൈമറി ആണ് കിട്ടിയതു എന്നു, ആ പ്രിന്‍സിപ്പല്‍ എന്തു പറഞ്ഞെന്നു അറിയില്ലാ,,

ആ തെലുങ്കരു, രണ്ട് റ്റീച്ചര്‍മാരും സീനു അറ്റോളില്‍ , അതേ സ്ക്കൂളില്‍ ആണെന്നും പറഞ്ഞായി ചിന്നമ്മയുടെ അടുത്ത പരിദേവനം...

മിക്കവാറും ചിന്നമ്മ അവരോട് കൊമ്പ് കോര്‍ക്കും എന്നതു 100 തരം..

ഭൂതത്തിനും തെലുങ്കരുടെയും ഇടക്കാണിപ്പോ ചിന്നമ്മ...

എന്തായാലും പാവം ചിന്നമ്മ, എന്തായി പിന്നത്തെ കാര്യങ്ങള്‍ എന്നു ഒരു വിവരവും കിട്ടിയിട്ടില്ല,,

ചിന്നമ്മ ഭൂതത്തിനും തെലുങ്കര്‍ക്കും ഇടയില്‍ പ്രശ്നങ്ങളില്ലാതെ സസുഖം വാഴാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.




Wednesday, April 25, 2007

കുടബണ്ടൂസ്‌

കുടബണ്ടൂസ്‌

ഒരു അവധി ദിവസത്തിണ്റ്റെ ആലസ്യത്തില്‍ സന്ധ്യക്കു റൂമിലെ കുഞ്ഞി കട്ടിലില്‍ ചുരുണ്ട്‌ കിടന്നു" അഗര്‍ തും മില്‍ ജാ ഓ, തോ സമാനാ ...." എന്ന ഹിന്ദി ആല്‍ബം റിപീറ്റ്‌ ഇട്ടു കേട്ടു കൊണ്ടിരിക്കവേ മൊബൈല്‍ ഫോണ്‍ തകര്‍ത്തു വെച്ചു ഒരു പോളിഫോണിക്‌ സംഗീതം മൂളുന്നു....
"ദീപ കാളിംഗ്‌"
ഇതെന്താണാവോ പതിവില്ലാതെ ഈ സമയത്തു? മനസില്‍ ഓര്‍ക്കാതിരുന്നില്ല.
"എടിയേ നമുക്കു നാളെ ഒരു യാത്ര പോയാലോ? "
"എങ്ങട്ടേക്കാ?"
"അതൊക്കെ പറയാം, നീ നാളെ വെളുപ്പിനെ, പോളാരിസില്‍ വാ രാവിലെ 6 മണിക്കു! ഒരു എക്സ്റ്റ്രാ ഡ്രെസ്സും ഒരു ടൌവലും എടുത്തൊ"
ഇതെവിടെ പോവാനാ? പോണത്‌ ഒരു ദ്വീപിലേക്കാ. പേരു അറിയണോ? "കുടബണ്ടൂസ്‌"
"ശരി ഞാന്‍ എത്തിക്കോളാം"

ഓാ, ഇതെന്താ ഇങ്ങനെ ഒരു പേരു?ചെറിയ ഒരു അമ്പരപ്പോടെ ആണു ഉറങ്ങാന്‍ കിടന്നതു.

രാവിലെരാവിലെ തന്നെ ചാടി പിടച്ചു എഴുന്നേറ്റുൊരു ബാഗില്‍ ദീപ പറഞ്ഞ സാധനങ്ങള്‍കു പുറമേ രണ്ട്‌ പാക്കറ്റ്‌ ബിസ്കറ്റും, മാങ്ങാ അചാറിണ്റ്റെ കുപ്പിയും( അച്ചാറില്ലാതെ ചോറുണ്ണുന്ന കാര്യം.. യ്യോ.. അലോചിക്കാന്‍ മേലാ) ഒക്കെ എടുത്ത്‌ അപാര്‍ട്ട്മെണ്റ്റിണ്റ്റെ പടി ഇറങ്ങിയതും വീണ്ടും ഫോണ്‍..
ജ്യോതിയാ ഇത്തവണ...

" ചേച്ചികുട്ടി വരുന്നില്ലേ? ഇവിടെ എല്ലാവരും എത്തിയല്ലോ?"
"ദാ എത്തി, റ്റാക്സിക്കു കാത്തു നിക്കുവാ"

റ്റാക്സിയില്‍ പോളാരിസ്‌ ണ്റ്റെ മുന്‍പില്‍ ഇറങ്ങി പതിനഞ്ചു റുഫിയ എടുത്ത്‌ കൊടുക്കുമ്പോള്‍പക്ഷെ ഇപ്പോള്‍ അയാള്‍ 20 റുഫിയ ചോദിച്ചു. ചോദ്യ രൂപത്തില്‍ അയാളെ തുറിച്ചു നോക്കിയപ്പോള്‍ റെഡിമയ്ടായി ഉത്തരം വന്നു. "മിസ്‌, ആറു മണി ക്കു മുന്‍പായതു കൊണ്ടാ ഇരുപതു റുഫിയ.. "

,(മാലെയില്‍ എത്ര യാത്ര ചെയ്താലും, ഒരു സ്റ്റോപ്പിനു പതിനഞ്ചു റുഫിയ ആണു ചാര്‍ജ്‌. ഇടക്കു ഇറങ്ങി വീണ്ടും യാത്ര ചെയ്താ പിന്നെയും വാങ്ങും അടുത്ത പതിനഞ്ച്‌, ഇതാ ഇവിടത്തെ രീതി)

ഇരുപതു റുഫിയ കൊടുത്ത്‌ പോളാരിസിണ്റ്റെ അഞ്ചാം നിലയില്‍ എത്തിയപ്പോഴേ നല്ല ചിക്കന്‍ കറിയുടെ മണം. ആഞ്ഞു വലിച്ചുകയറ്റി, നേരെ അടുക്കളയിലേക്ക്‌..

അഹ്‌ അവിടെ തകര്‍ത്ത്‌ പാചകം നടക്കുന്നു, തിരുനല്‍ വേലിക്കാരനായ ജോണ്‍ മാഷ്‌, ചിക്കന്‍ ണ്റ്റെ പണിപ്പുരയിലാണു. സുനിത മിസ്സ്‌, ചോറിനെ പുളിയോതരയ്‌ ആക്കി മാറ്റുന്ന തിരക്കില്‍.
മഞ്ചു മിസ്സ്‌ ഒക്കെ കണ്ടു അങ്ങനെ ഇരിക്കുന്നു, ( ഇദ്ദേഹത്തിണ്റ്റെ വക ആണു ഈ ഫ്ലാറ്റ്‌)
ദീപ മിസ്സ്‌ നാരങ്ങാ വെള്ളം ഉണ്ടാക്കുന്നു,

കൂട്ടത്തിലെ കുഞ്ഞു വാവയായ ജ്യോതി " ഞാന്‍ എന്താ ചെയ്യേണ്ടെ" എന്നു ഇടക്കിടെ പ്രഖ്യാപിച്ചു കൊണ്ട്‌ എല്ലാവരുടെയും അടുത്ത്‌ ചുറ്റി കറങ്ങുന്നു..

എണ്റ്റെ ജോലി ഒരു ചായ ഇട്ടു കൊടുക്കലില്‍ അവസാനിച്ചു.
പിന്നെ എല്ലാവരും കൂടി സാധന സാമഗ്രികള്‍ ഒക്കെ എടുത്ത്‌, കുടബണ്ടൂസിലേക്കു ഉള്ള "ധോണി"( നാട്ടിലെ തോണി) കാത്ത്‌ ജട്ടി നമ്പര്‍ ഒന്നില്‍ എത്തി.

അവിടെ ഞങ്ങളെ കാത്ത്‌ "അന്‍പര" കിടക്കുന്നു, ഇരുവശത്തും മര ബഞ്ചുകള്‍ പിടിപ്പിച്ച
ധോണി നമ്പര്‍ ഒന്നില്‍ എത്തിയിരിക്കുന്നു.
ഏതാണ്ട്‌ ഒരു മണികൂറ്‍ വേണം കുടബണ്ടൂസില്‍ എത്താന്‍..

ധോണി നീങ്ങി തുടങ്ങിയപാടെ, എല്ലാവരും അതിണ്റ്റെ തുഞ്ചത്തേക്കു പാഞ്ഞു.. അവിടെ ഏറ്റവും അറ്റത്തായി സുനിത മിസ്സ്‌ ഇരിപ്പുറപ്പിച്ചു.

മഞ്ചു പതിവു പോലെ എല്ലവരെയും കളിയാക്കാന്‍ തുടങ്ങി. മഞ്ചുവിണ്റ്റെ ജീവിതപങ്കാളിയും ഉണ്ട്‌ കൂട്ടത്തില്‍.
ജോണ്‍ മാഷ്‌ ഇട്ടിരിക്കുന്ന മഞ്ഞയും പച്ചയും സ്റ്റ്രൈപ്സ്‌ ഉള്ള ഷര്‍ട്ടിനെ ചുറ്റി പറ്റി ആയി മഞ്ചുവിണ്റ്റെ കളിയാക്കല്‍, കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നു..

തോണിയുറ്റെ തുഞ്ചത്ത്‌ നിന്നപ്പോള്‍ കൂട്ടത്തിലെ കുഞ്ഞു വാവ ആണെങ്കിലും, ഏറ്റവും ഉയരകാരി ആയ ജ്യോതിക്കു, ഒരു ആശ. റ്റൈറ്റാനിക്‌ സ്റ്റൈല്‍ ഇല്‍ ഒന്നു നിന്നു നോക്കിയാലോ? എല്ലാവരും ആര്‍ത്ത്‌ ചിരിച്ചു.

" ജാക്കും റോസും ഇവിടെ പുനര്‍ജനിക്കട്ടെ" ഒരു കമ്മണ്റ്റ്‌ ഉം.. കൂട്ടത്തില്‍.

അന്‍പര ആടി ഉലഞ്ഞു .. ഓളങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും ഒടുവില്‍, അങ്ങകലെ, നീല തടാകത്തിലെ, പച്ച പൊട്ടു പോലെ, അതാ കുടബണ്ടൂസ്‌..... നിറയെ തെങ്ങുകല്‍.. ഒരു പച്ച ച്ചാര്‍ത്ത്‌ പോലെ.....

അതിനോട്‌ അടുക്കുന്തോറും, സമുദ്രത്തിണ്റ്റെ നിറം മാറി വരുന്നു, വേറെ ഒരു നീല നിറം,, ( അടി ത്തട്ടില്‍ മണല്‍ വെള്ള ആകുമ്പോഴാ അത്റേ , സമുദ്രം ഇളം നീല നിറത്തില്‍ കാണപെടുക.

തീരത്തോടക്കുമ്പോഴേക്കും സമുദ്രത്തിണ്റ്റെ ബോര്‍ഡെറില്‍ ഒരു കറുത്ത നിറം. "കോറല്‍ ആയിരിക്കാമെന്നാരോ അവകാശപെട്ടു

പക്ഷേ... ധോണി അടുത്തു, സാധനങ്ങള്‍ ഒക്കെ ഉന്തു വണ്ടി കൊണ്ടു വന്നു എല്ലാവരും കൂടി ഇറക്കി, വീണ്ടും കാണാം എന്ന യാത്രാ മൊഴി ചൊല്ലി അന്‍പര യാത്രയായി.

അപ്പോഴാ ആരുടെയോ ശബ്ദം ഉയര്‍ന്നു കേട്ടത്‌. "ദൈവമെ, അതൊക്കെ മീനാ..... എന്തോരമാന്നു നോക്കിയെ... " ജ്യോതി തലകുത്തി കമിഴ്ന്നു കിടക്കുന്നു പ്ളാറ്റ്ഫോമില്‍………….

ആ കറുത്ത ബോര്‍ഡര്‍, മുഴുവനും മീന്‍,, മത്സ്യങ്ങല്‍,, മാത്രം പതിനായിരകണക്കിനു? അല്ല ലക്ഷകണക്കിനു?.. അതു പോലെ നൂറു നൂറു ഗ്രൂപ്പുകള്‍……. അവ പേടി ലേശവുമില്ലാതെ അങ്ങനെ നില്‍ക്കുന്നു,,,

കൂട്ടത്തിലെ വികൃതികളിലാരോ ഒരു കോറല്‍ കഷ്ണം എടുതവയെ എറിഞ്ഞു, , ഒരു നിമിഷം, മത്സങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്നു ചാടി.. മനോഹരമായ കാഴ്ച്ച..

ജ്യോതിയും ഞാനും എല്ലാം മറന്നു ഓടി.നേരെ വെള്ളത്തിലേക്കു കൂപ്പുകുത്തി( എനിക്കു നീന്തല്‍ അറിയില്ല എന്നതു രഹസ്യമാ)..എന്നാലും എടുത്തു ചാടി..

ജ്യോ കുട്ടനാട്ടുകാരി ആണു.. നീന്താന്‍ തുടങ്ങിയിരിക്കുന്നു.
ദീപ കണ്ണുരുട്ടാന്‍ തുടങ്ങി,

എല്ലാവരും അന്തം വിട്ടു, ഈ രണ്ടെണ്ണത്തിനും ഇതെന്താ പറ്റിയെ എന്ന ഭാവത്തില്‍…
മത്സ്യങ്ങള്‍ടെ കൂട്ടത്തില്‍ വലിയ മത്സ്യങ്ങളായി, നീന്തി, ( ഞാന്‍ നടക്കുകയാ) മുങ്ങി നിവര്‍ന്നു കിടക്കാന്‍ നല്ല സുഖം... ആഴം അധികമില്ലാ.

തലയടക്കം മുങ്ങി പൊങ്ങി അങ്ങനെ എത്ര നേരം എന്നു ഒരു ഓര്‍മ്മയുമില്ല,, പക്ഷെ സൂര്യണ്റ്റെ ചൂട്‌ കൂടി തുടങ്ങി...

പതിയെ കയറി കടലില്‍ നിന്നു,, ദ്വീപില്‍ ആള്‍ താമസമില്ല.. പിക്നികിനു വേണ്ടി മാത്രമാണെന്നു തോന്നുന്നു... ഒരു സൂപ്പര്‍വൈസറ്‍ കോട്ടജ്‌, ഒരു ചെറിയ റസ്റ്റ്രണ്റ്റ്‌, ഒരു ഫ്രഷ്‌ വാട്ടര്‍ കുളിപ്പുര, ഒരു ഫുട്ബാള്‍ കോറ്‍ട്ട്‌, ഇടക്കിടെ മരം കൊണ്ടും സിമണ്റ്റു കൊണ്ടും ഉള്ള ബഞ്ചുകള്‍, മേശകള്‍, ഇതൊക്കെ തന്നെ അവിടെ ഉള്ള സ്ഥാവര ജംഗമ വസ്തുക്കള്‍.

തെങ്ങും, പുന്ന മരങ്ങളും, കൈതചെടികളും,, പേരറിഞ്ഞു കൂടാത്ത ഒരു നൂറായിരം പുല്‍ ചെടികളും ഒക്കെ ആയി സസ്യലതാദികള്‍...

മിക്ക മരബഞ്ചുകളുടെയും അടുത്ത്‌ തകര ഡ്രം നെടുകെ പിളര്‍ന്നു, ഇരുമ്പ്‌ കാലുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.. എന്തിനായിരിക്കം ഇവ എന്നു ശങ്കിച്ചു നില്‍ക്കെ, അല്‍പ്പം അകലെ പുക ഉയരുന്നതു കണ്ടു……..

മാല്‍ദിവിയന്‍സ്‌ പാചകം തുടങ്ങിയ മട്ടാണു, അവരു വന്നപ്പോള്‍ തന്നെ, ഗ്യാസ്‌ സ്റ്റവ്‌ അടക്കം സര്‍വ സന്നാഹങ്ങളുമായിട്ടാണു വന്നിരിക്കുന്നത്‌. ,
ഉന്തുവണ്ടിയില്‍ നിറയെ കൊക്കക്കോളയുടെ കാനുകള്‍.

വലിയ ചൂര മീന്‍( റ്റ്യുണ) നെയ്മീന്‍, മുതലായവ കുടലും പൂവും ഒക്കെ കളഞ്ഞു വൃത്തിയാക്കി, തലങ്ങനെയും വിലങ്ങനേയും വരഞ്ഞു, അതില്‍ മസാല പുരട്ടി, അതിണ്റ്റെ ഒപ്പം, മുളകും കാരറ്റും ചില ഇലകളും ഒക്കെ അരിഞ്ഞു, അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞു നേരത്തെ കണ്ട തകര ഡ്രമ്മിണ്റ്റെ മുകളില്‍ ഇരുമ്പ്‌ ഗ്രില്ല്ലിണ്റ്റെ മുകളില്‍ വെച്ചു,

താഴെ ഡ്രമ്മിണ്റ്റെ ഉള്ളില്‍ തീ കൂട്ടി ബാര്‍ബക്യൂ ചെയിതു കഴിക്കാനുള്ള പരിപാടിയിലാണു.

സ്വാദ്‌ എങ്ങനെ ഉണ്ടൊ ആവുമൊ?
ചിലര്‍ ഫ്രൈഡ്‌ റൈസ്‌ പാകം ചെയുന്ന തിരക്കിലാണു.സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നു പാചകം, ചെയുന്നു,
കുട്ടികള്‍ കടുത്ത ചൂട്‌ വകവെയ്ക്കാതെ, കടലില്‍ നീന്തി തിമിര്‍ക്കുന്നു..
മീങ്കൂട്ടങ്ങള്‍ ചുറ്റി പറ്റി നില്‍പ്പുണ്ട്‌.

അധികം തിരയില്ലാത്ത സ്ഥലതായി, കുറച്ചു കുട്ടികള്‍ വാട്ടര്‍ പോളോ കളിക്കുന്നു, സൂത്രത്തില്‍ ജ്യോതിയും ഞാനും കൂടി അതില്‍.. നല്ല അനുഭവം, കടലിലെ പന്തുകളി , ചിലപ്പോള്‍ പന്തു പിടിക്കാനുള്ള ശ്രമത്തില്‍, മലച്ചു വെള്ളത്തില്‍ വീഴും, അസ്സലു ഉപ്പു വെള്ളം കുടിച്ചു...

……….വിശന്നു തുടങ്ങി……..

ജ്യോതിക്കു വീണ്ടും ഒരു മോഹം, നീന്തിയാലോ മറ്റേ അറ്റം വരെ? "ഒോ ശരി.." ഞാന്‍ കഴുത്തറ്റം വെള്ളത്തില്‍ നടക്കാന്‍ തുടങ്ങി.സൂക്ഷിച്ചില്ലെങ്കില്‍ കാലു മുറിയും,. കോറല്‍ കൊണ്ട്‌....
നീന്തി കയറി ശുദ്ധ ജലത്തില്‍ ഒരു കുളി പാസ്സാക്കി, ഡ്രസ്സ്‌ മാറ്റി ഭക്ഷണം കഴിച്ചു..

നേരത്തെ കണ്ട ബാര്‍ബക്യൂക്കാറ്‍ മീന്‍ പങ്കു വെച്ചു കഴിച്ചു തുടങ്ങി... മസാല ശരിക്കും പിടിക്കുവോ ആവോ?

ചെറിയ മയക്കം തോന്നി തുടങ്ങി, ജോണ്‍ സാറിണ്റ്റെ അമ്മയുടെ മടിയില്‍ തല ചായിച്ച്‌ ജ്യോ ഉറക്കം തുടങ്ങി.

ജോണ്‍ മാഷ്‌, ഹിട്ടൊട്ടൊട്ടൊമസ്‌( ഹിന്ദി ഫിലിം ഫനയോട്‌ കടപ്പാട്‌) പോലെ മുങ്ങി പൊങ്ങി വെള്ളത്തില്‍,,, മണികൂറുകളോളം...

ദീപ ലേശം വിഷമത്തില്‍, അടുത്ത ആഴ്ച അവരുടെ അച്ചായന്‍ വരുന്നുണ്ട്‌……. എന്നിട്ട്‌ വേണം ശരിക്കൊന്നു ആസ്വദിക്കാന്‍ എന്ന മട്ടില്‍ ഇരിക്കുന്നു....

സൂക്ഷമം നാലു മണിക്കു “അന്‍പര” വീണ്ടും ഞങ്ങളെ തേടി എത്തി.

അതില്‍ കയറി തിരിഞ്ഞു നോക്കുമ്പോള്‍... അങ്ങകലെ അതാ കുടബണ്ടൂസ്‌... ഒരു പച്ച പൊട്ടു പോലെ...... ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം........

നന്ദി കുടബണ്ടൂസ്‌...

Saturday, April 7, 2007

എന്തിനായ്‌ നീ?

വെറുതെ കണ്ട സ്വപ്നത്തിണ്റ്റെ തുടര്‍ച്ച എന്നോണ്ണം പകല്‍ നേരത്തും സ്വപ്നം കാണുന്ന പതിവുണ്ടായപ്പോഴാണു തനിക്കെന്തോ സംഭവിച്ചിരിക്കുന്നു എന്നവള്‍ ആരും പറയാതെ തന്നെ മനസിലാക്കിയത്‌.

താഴെ കഫറ്റീരിയയിലൊരു പെണ്‍കുട്ടിയോടൊപ്പം കണ്ട ചെറിയ കുറ്റി താടിയുള്ള ആ വെളുത്ത ചെറുപ്പക്കാരനെ അവള്‍ക്കു ശ്രദ്ധിക്കാതിരിക്കനായില്ല.

തണ്റ്റെ ഒപ്പം ഉണ്ടായിരുന്ന തെലുങ്കത്തിയായ മുതിര്‍ന്ന റ്റീച്ചറിനോപ്പം വലിയ കോപ്പയില്‍ നംകീന്‍ ബിസ്കറ്റുകള്‍ മുക്കി കഴിക്കുമ്പോഴും അയാളുടെ സംസാരത്തില്‍ തന്നെ ആയിരുന്നു അവളുടെ ശ്രദ്ധ. കൂടെ ഉള്ള പെണ്‍കുട്ടിയോട്‌ വാ തോരാതെ സംസരിക്കുന്ന അയാളുടെ വര്‍ത്തമാനത്തില്‍ അവള്‍ക്കു നല്ല രസം തോന്നി. വെറുതെ അതല്ല ശ്രദ്ധിക്കുന്നത്‌ എന്ന മട്ടില്‍ അവരു പറഞ്ഞ കാര്യങ്ങള്‍ക്കു അവള്‍ ചെവിയോര്‍ത്തിരുന്നു. മലയാളം ആണു സംസാരിക്കുന്നത്‌. പക്ഷെ അയാള്‍ക്കു താന്‍ മലയാളി ആണെന്നു മനസിലായിട്ടില്ല എന്നു അറിയാമായിരുന്നു. അറിയാതെ ചിരിച്ചു പോകും എന്നു തന്നെ അവള്‍ക്കു തോന്നി. കഷ്ടപെട്ടു വന്ന ചിരി ഉള്ളില്‍ അടക്കി അവള്‍ ചായകുടി പൂര്‍ത്തിയാക്കി.

ചായകുടി കഴിഞ്ഞു രാജേശ്വരി ടീച്ചറും അവളും കൂടി ആ തെരുവുകളില്‍ കൂടി നടന്നു. റ്റീച്ചറിനു തിരികെ പോകാനുള്ള ഫ്ലൈറ്റ്‌ റ്റിക്കറ്റ്‌ നാളെ എത്തും. അഡൂ ദ്വീപിലേക്കാണു റ്റീച്ചറിനു സ്ഥലം മാറ്റം കിട്ടിയിരിക്കുന്നത്‌. അതിണ്റ്റെ കാര്യങ്ങള്‍ക്കായിട്ടാണു ടീച്ചറ്‍ വന്നിരിക്കുന്നത്‌. അധിക ദിവസം ആയിട്ടില്ല ടീച്ചറ്‍ വന്നിട്ടു, പക്ഷെ വല്ലാതെ അടുത്തു പോയി. നല്ല ഒരു കൂട്ടായിരുന്നു ടീച്ചറ്‍.അവരും നാളെ പോകുകുയാനല്ലോ? വേദനയോടെ അവള്‍ ഓര്‍ത്തു.

കൂടെ ഉള്ള “സഹമുറിയത്തി” ഒരു പത്തറുപതു വയസ്സുള്ള അമ്മച്ചിമാരെ പോലെ പെരുമാറുന്ന സ്വഭാവക്കാരി ആയതിനാല്‍ തന്നെ അവരുമായി കൂടുതല്‍ അടുപ്പം കാണിക്കാന്‍ അവള്‍ക്കായതുമില്ല.

റൂമില്‍ പോകുന്നതു മടുപ്പുളവാക്കിയപ്പോള്‍ അവള്‍ അവിടെ അടുത്തുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ബീച്ചില്‍ ചെന്നിരിക്കുന്നതു പതിവാക്കി. ബീച്ചിണ്റ്റെ ഓരത്തുള്ള ഒരു ബഞ്ചില്‍ ചെന്നിരുന്നു കാണുന്ന കാഴ്ചകളില്‍ എല്ലാം തന്നെ ഒരു പുതുമ ദര്‍ശിക്കാന്‍ ഉള്ള ഒരു കഴിവു അവള്‍ വളര്‍ത്തി എടുത്തിരുന്നു. ഇടക്കിടെ തലക്കു മുകളിലൂടെ പാഞ്ഞു പോകുന്ന സീ പ്ളയിന്‍, എയറ്‍ റ്റാക്സി എന്നിവ അവളില്‍ കൌതുകമുണര്‍ത്തി.

അകലെ ഒരു നീണ്ട വാലു പോലെ കടലിലേക്കു ഇറങ്ങി കിടന്നിരുന്ന ഹുളുലെ എയറ്‍ പോര്‍ട്ടില്‍ വന്‍ വിമാനങ്ങള്‍ ഒരു കൊമ്പനാന നീങ്ങുന്ന പോലെ അനങ്ങുന്നതും, പിന്നെ ഒരു കൂറ്റന്‍ കഴുകന്‍ ഉയര്‍ന്നു പറക്കുന്ന പോലെ പറന്നുയരുന്നതും, അതിവേഗം കാഴ്ച്ചയില്‍ ഒരു പൊട്ടായി അപ്രത്യക്ഷമാകുന്നതും നോക്കിയിരിക്കേ വല്ലാത്ത ഗൃഹാതുരത്വം അവളെ പൊതിയുന്നുണ്ടായിരുന്നു.

ഇതിനിടയിലെപ്പോഴോ ഒക്കെ ആ വെളുത്ത താടിക്കാരന്‍ അനുവാദം ചോദിക്കാതെ തന്നെ അവളുടെ മനസില്‍ മാഞ്ഞും തെളിഞ്ഞും ഒക്കെ വന്നു പോയി.

രാജേശ്വരി റ്റീച്ചറ്‍ പോയ ശേഷം ചായ കുടിക്കനോ അത്താഴം കഴിക്കാനോ ഒക്കെ ആയി “ബുറുനീഗെ”യില്‍ എത്തുന്ന അവള്‍ക്കു ഭക്ഷണ മേശകളില്‍ നിന്നോ മറ്റെവിടെ ഒക്കെ നിന്നുമോ ഒക്കെ അയാളുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാനായി.സ്വയമറിയാതെ തന്നെ മനസിണ്റ്റെ മുറുക്കം അയഞ്ഞു പോകുന്ന പോലെ, തോന്നി .

ഒരു രാത്രി വീട്ടില്‍ നിന്നും വന്ന ഫോണ്‍ കാളിനു, മറുപടിപറഞ്ഞു നില്‍ക്കേ, ആ താടികാരന്‍ അവളെ കടന്നു നീങ്ങി. അവളുടെ വര്‍ത്തമാനം കേട്ട്‌ ഒരു നിമിഷം സ്തബ്ധനായി നിന്ന അയാള്‍ കൂടെ ഉള്ള നീളം കൂടിയ മാഷോട്‌ എന്തോ ചോദിക്കുന്നതും, പിന്നെ സ്വയം തലയില്‍ ഇട്ടു ഒരു കൊട്ടു കൊടുക്കുന്നതും അവള്‍ കണ്ടു. ഒപ്പം തന്നെ തിരിഞ്ഞു നോക്കുന്നതും....... എന്തായാലും താന്‍ മലയാളി ആണെന്നു ആള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്തായാലും ആ നാടകം അവിടെ അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.

പിന്നെ കാണുമ്പോഴൊക്കെ ഒരു ചെറു പുഞ്ചിരി പരസ്പരം സമ്മാനിക്കാന്‍ രണ്ടാളും ശ്രദ്ധിച്ചു.മാലെയില്‍ വരാന്‍ വേണ്ടിയാണു ഈ ഓറിയണ്റ്റേഷന്‍ കോഴ്സില്‍ ചേര്‍ന്നതെന്നു ആരോടോ പറയുന്നതു അവള്‍ കേട്ടു.

ഒരു വൈകുന്നേരം തിരക്കിട്ട തെരുവില്‍,ഒരു കറുത്ത സഞ്ചി തോളിനു കുറുകെ ഇട്ടു റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നതു കണ്ടു, കൂടെ ആ “ബുറുനീഗെ”യിലെ മാനേജര്‍ അജയ്യും. എന്തോ സംസാരിക്കാന്‍ ഭാവിച്ച അവളോട്‌ "അതേയ്‌, ഞാന്‍ ലേശം ബിസ്സിയാ, പിന്നെ കാണാട്ടോ എന്ന " ഒരു വാചകം പറഞ്ഞു അയാള്‍ തിടുക്കത്തില്‍ പോയി. മനസില്‍ വല്ലാതെ തോന്നിയ അരിശം അവള്‍ അടക്കി പിടിച്ചു.

പിന്നെ, രണ്ടു ദിവസം, അവനെ കണ്ടിട്ടും കാണാത്തമട്ടില്‍ നടക്കുമ്പോല്‍, വല്ലാത ഒരു വിമ്മിട്ടം മനസില്‍ തോന്നി.

അന്നു രാത്രി, ഹേമ മിസ്സും അനീഷ്യ മിസ്സും ഒക്കെ കൂടി കാരംസ്‌ കളിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒരു കാഴ്ക്കകാരി ആയിരിക്കാന്‍ ആണു അവള്‍ക്കു തോന്നിയതു. വീക്ക്‌ എണ്റ്റ്‌ ആണു, അജയും, ബംഗ്ളാദേശുകാരനായ ബിലാല്‍ എന്ന റൂം ബോയിയും ഒക്കെ കൂടി ആകെ മേളം.

മലയാളത്തില്‍ അനീഷ്യാ മിസ്സ്‌ ബിലാലിനോട്‌ “അങ്ങനെ കളി,” “റഡ്‌ കോയിനില്‍ തൊടരുതേ” എന്നോക്കെ ഓരോ നിര്‍ദേശം കൊടുക്കുന്നതും, ഭാഷ മനസിലാവാതെ ബിലാല്‍ ഒരോ പൊട്ടത്തരങ്ങള്‍ കാട്ടുന്നതും ഒക്കെ ആയി ആകെ രംഗം നല്ല കൊഴുത്തു.

രാവേറെ ചെന്നപ്പോള്‍ ആ താടിക്കാരന്‍ തടി ഗോവണി സൂക്ഷിച്ചു കയറി വരുന്നതു കണ്ടപ്പോള്‍ തന്നെ അവള്‍ക്കു ആ വരവില്‍ എന്തൊ ഒരു "ഇതു" തോന്നി. ആ തോന്നല്‍ ശരിയായിരുന്നു താനും.

“അല്ല , ഈ റ്റീച്ചറ്‍ അല്ലെ, എന്നോട്‌ ഫോണ്‍ നമ്പര്‍ ചോദിച്ചതു,” എന്ന ചോദ്യവുമായി അനീഷ്യ ടീച്ചറിണ്റ്റെ മുന്‍പില്‍ ആള്‍ എത്തി.

"അയ്യോ! ഞാനോ? എനിക്കു മാഷെ അറിയുകയ്യെ ഇല്ലല്ലോ” എന്നായി അനീഷ്യ മിസ്സ്‌.

അപ്പോ ലേശം ലഹരി തലയില്‍ ഉണ്ടെന്ന തണ്റ്റെ തോന്നല്‍ അസ്ഥാനതല്ലന്നു അവള്‍ ഓര്‍ത്തു.

“അല്ലല്ല, ഈ ടീച്ചറ്‍ തന്ന്യാ എന്നോട്‌ ക്ലാസ്സില്‍ വെച്ചു നമ്പര്‍ ചോദിച്ചതു….”
തര്‍ക്കിക്കാന്‍ ആള്‍ ബദ്ധപെട്ടു.

ശബ്ദം ലേശം ഉറക്കെയും പിന്നെ ആളുടെ മുഖത്തെ നിഷ്കളങ്കമായ ഭാവവും കണ്ടപ്പോള്‍ തന്നെ അവള്‍ക്കു ചിരിയാണു വന്നതു, അവള്‍ പൊട്ടി ച്ചിരിച്ചു കൊണ്ടു പറഞ്ഞു.

" ഉം, ഉം, അതോക്കെ തോന്നും, നല്ല അസ്സലു കള്ള ലക്ഷണമാ മുഖത്ത്‌ എന്തിനാ മാഷെ വെറുതെ ഒരോന്നു ഒപ്പിക്കണെ? "

ആള്‍ കാര്യമായി ഒന്നു ചമ്മി.

പതിയെ ഒരു പൂച്ച കുഞ്ഞിണ്റ്റെ മുഖഭാവത്തോടെ ആള്‍ പടി ഇറങ്ങി പോയി.

അടുത്ത ദിവസം രാവിലെ എന്തിനോ വേണ്ടി, താഴെ റിസപ്ഷനില്‍ ചെന്നപ്പോല്‍ ആള്‍ അവിടെ തന്നെ നില്‍ക്കുന്നു, അവളെ കണ്ട മാത്രയില്‍, കൈകള്‍ രണ്ടും നെഞ്ചോട്‌ ചേറ്‍ത്തു ഒറ്റ ഓട്ടം മുറിയിലേക്കു,, വാതിലില്‍ പാതി മറഞ്ഞു എത്തി നോക്കി, ഒരു ചിരി.

അല്‍പം സമയം കഴിഞ്ഞപ്പോള്‍ ഒരു ഷര്‍ട്ട്‌ ഇട്ടു ആള്‍ എത്തി, ""ഓ, ഇതിടാത്തെ നിന്നതിണ്റ്റെ നാണം ആയിരിക്കാം ല്ലേ ഈ ഓട്ടം" അവള്‍ മൃദുലമായി ചിരിച്ചു. അയാളും.

"ഇന്നു രാത്രി ഞാന്‍ മടങ്ങും, നൂണ്‍ അട്ടോളീലേക്കു.... ഇനി എന്നു മാലൈയില്‍ വരും ന്നു ഒരു പിടീം ഇല്ല്യാ.... "

“അതെ , മാലൈയില്‍ വന്നാലെ ഈ കള്ള ലക്ഷണം കാണിക്കാന്‍ പറ്റുള്ളൂ അല്ലെ? "

വീണ്ടും അതേ ചമ്മല്‍ ആ മുഖത്തു.......

“”എന്തു കള്ള ലക്ഷണം? എനിക്കറിയില്ലാ..””

“ഉം ഉം എനിക്കറിയാട്ടോ... “

വീണ്ടും ചിരി

“എന്താ പേരു? നാട്‌?

ഇവിടെ എത്ര നാള്‍? “

പേരു........., നാട്‌ പാലക്കാട്‌..

“ഏഹ്‌? എന്താ പാലക്കാട്‌? എവിടെ?”

“യാക്കര അമ്പലത്തിണ്റ്റെ അടുത്ത്‌.. “

“അയ്യോ.. എണ്റ്റെ വീടും അവിടെ.... ആണല്ലോ? എണ്റ്റെ വീട്‌ ആ റോഡ്‌ തുടങ്ങുന്ന അവിടെ ഒരു ആല്‍ മരമില്ലേ അതിണ്റ്റെ വടക്കാ. ഒരു മഞ്ഞ പെയിണ്റ്റടിച്ച വീട്‌, തടി കൊണ്ടുള്ള പടിപ്പുര ഉള്ള വീട്‌..”

അവള്‍ പറഞ്ഞു,, “എണ്റ്റെ നാടല്ല, ഞാന്‍ ജോലി സംബന്ധായിട്ടു കുറേ കാലം അവിടെ ഉണ്ടായിരുന്നു.... എനിക്കറിയാം ഈ പറഞ്ഞ വീട്‌.”

സ്ഥല പരിചയം പുതുക്കി, പിരിയാന്‍ നേരം അവള്‍ അയാള്‍ ആണോ നമ്പര്‍ വാങ്ങിയതു എന്നു ഓര്‍മയില്ല,

എന്തായാലും അവളുടെ മൊബൈലില്‍, അവണ്റ്റെ പേരിണ്റ്റെ ഒപ്പം, പാലക്കാട്‌ എന്നു കൂടി ചേര്‍ത്തു അവള്‍ ആ നമ്പര്‍ സേവ്‌ ചെയിതു..

അടുത്ത ദിവസം, അവനെ അവള്‍ കണ്ടിരുന്നില്ല... പിന്നെ വൈകുന്നേരം, അവന്‍ പോയികഴിഞ്ഞാതായി അവള്‍ക്കറിയാന്‍ കഴിഞ്ഞു.

രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ സേഫ്‌ ആയി എത്തിയോ എന്നു ചോദിച്ചു കൊണ്ട്‌ അവള്‍ ഒരു മെസ്സേജ്‌ അവനയച്ചു.

അതിണ്റ്റെ മറുപടി ഒരു ഫോണ്‍ കാള്‍ ആയി തിരികേ എത്തി.

അവള്‍ അതു തീരെ പ്രതീക്ഷിച്ചില്ല.. " അതേയ്‌.. ഈ മെസേജ്‌ പരിപാടി പറ്റില്ല, വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ വിളിച്ചാ മതിട്ടോ"

പക്ഷെ പിന്നെയും അവള്‍ മെസേജ്‌ അയച്ചു, തിരിച്ച്‌ അവന്‍ വിളിക്കുകയും ചെയിതു.

വളരെ ഊഷ്മളമായ ആ സംസാരത്തിനു വേണ്ടി അവള്‍ പിന്നെയും പിന്നെയും കാതോര്‍ത്തു.......

ഇതിനിടെ എപ്പോഴൊ അവള്‍ മൊബൈലില്‍ ഇട്ടിരുന്ന അവണ്റ്റെ പേരു , പക്രീസ്‌ എന്നു മാറ്റം വരുത്തി വെച്ചിരുന്നു.. വിളിച്ചപ്പോള്‍ എപ്പോഴോ അവള്‍ അതവനോട്‌ പറയുകയും ചെയ്തു. അതിനും ഒരു നീണ്ട പൊട്ടിച്ചിരി മാത്രമായിരുന്നു ഉത്തരം..

രാത്രി ഏറെ വൈകി, ആ സംസാരം പിന്നെയും പല ദിവസങ്ങള്‍, ആഴ്ച്ചകള്‍,,,,,, ഇപ്പോഴും.....

പതിനാറു ഡിഗ്രിയില്‍ എയറ്‍ കണ്ടീഷന്‍ ഇട്ട മുറിയില്‍, തല വഴി പുതപ്പു മൂടി, ആ ഫോണ്‍ ചെവിയില്‍ ചേറ്‍ത്ത്‌.......... രാത്രിയുടെ രണ്ടാം യാമത്തില്‍ ഫോണ്‍ വയ്ക്കുമ്പോള്‍,, അയാള്‍…

"ഇനി ഒന്നും പറയാന്‍ വിട്ടു പോയിട്ടില്ലല്ലൊ?"

"ഇല്ലല്ലൊ"

“ഉറപ്പു? “

“ഉം, ഉറപ്പു! “

“ഇനി ഓര്‍മ്മ വരുമ്പോ പറഞ്ഞാ മതി. “

എന്തു?

“ഏയ്‌!!.......... ഒന്നൂല്ല്യാ”

ഈ ചോദ്യം പിന്നെയും പിന്നെയും, ആവറ്‍ത്തിച്ചു..

പക്ഷേ അവള്‍ ആ "ഒന്നൂല്ല്യായില്‍" തന്നെ ഉറച്ചു നിന്നു....

ഒടുവില്‍...
അയാള്‍ അവളെ കൊണ്ട്‌ പറയിച്ചു.... അവള്‍ക്കവനെ ഒരു പാട്‌ ഒരുപാട്‌ ഇഷ്ടം.....

ഒരു പൊട്ടിച്ചിരി... നീണ്ട പൊട്ടിച്ചിരി, അതിണ്റ്റെ ഒടുവില്‍,

“ഇതങ്ങു നേരത്തെ പറയാണ്‍ പാടില്ലാരുന്നോ? ഇതു ഞാന്‍ മനസിലാക്കിയിട്ടു ആഴ്ച്ചകള്‍ ആയല്ലോ!എത്ര നാള്‍ ഇങ്ങനെ ഉരുണ്ട്‌ കളിക്കും... എനിക്കത്‌ അറിയണമായിരുന്നു. പിന്നെ പാവം തോന്നി, അതാ ഞാന്‍ ഈ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചേ......”

തിരിച്ചു അതേ ഫ്രീക്വന്‍സി അവള്‍ക്കു കിട്ടിയോ എന്നു ഇപ്പോഴും സംശയം...

പക്ഷെ ഒരു കുമ്പസാരമെന്നോണ്ണം, എപ്പോഴോ അയാള്‍ പറഞ്ഞു…

“എനിക്കറിയില്ല, നിന്നെ ഞാന്‍ വിഷമിപ്പിച്ചോ എന്നു... എനിക്കറിയില്ല എങ്ങനെ സ്നേഹിക്കണം എന്നു... ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കാമല്ലേ?.. “

എന്തു മനസിലാക്കണം എന്നറിയാതെ അവള്‍ കുഴങ്ങി...

" എന്തിനാ നീ എന്നെ സ്നേഹിക്കുന്നെ?"

ആ ചോദ്യം അവള്‍ പല തവണ അവളൊട്‌ തന്നെ ചോദിച്ചു മടുത്തു കഴിഞ്ഞിരുന്നു.....

ഉത്തരമില്ല.. ഇപ്പോഴും..

ഉത്തരം കിട്ടാത്ത ഈ ചോദ്യം രണ്ട്‌ ദ്വീപ്കള്‍ക്കിടയില്‍ ………..അങ്ങോട്ടും ഇങ്ങോട്ടും... എന്തിനെന്നറിയാതെ.........